ads

banner

Wednesday 14 August 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി പെയ്‌തൊലിക്കുന്ന മഴ കൃഷിയെ പാടെ നശിപ്പിച്ചെറിഞ്ഞു. കര്‍ഷകര്‍ക്ക് ഇത്തവണയും നിരാശ മാത്രം. മഴയ്ക്കു പുറമെ ശക്തചമായ കാറ്റും വെള്ളക്കെട്ടും വന്നതോടെ കര്‍ക്ഷകരുടെ പ്രതീക്ഷകള്‍ പാടെ വെള്ളത്തിലായി. ഇതുവരെ 1022.43 കോടി രൂപയുടെ നാശമുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ദുരിത പേമാരി ഇനിയും പെയ്‌തൊലിക്കല്‍ നിര്‍ത്തുമ്പോള്‍ ഇനി എത്ര നഷ്ടം ഉണ്ടാകുമെന്ന് പറയുവാന്‍ കഴിയില്ല.

പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. പാലക്കാട്ട് 219.79 കോടിയുടെയും വയനാട്ടില്‍ 205.03 കോടിയുടെയും തൃശൂരില്‍ 131.99 കോടി രൂപയുടെയും കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവുമധികം നാശമുണ്ടായത് നെല്‍കൃഷിക്കാണ്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഉള്‍പ്പടെ 17071 ഹെക്ടറിലെ 256.04 കോടി രൂപയുടെ നെല്‍കൃഷിയാണ് വെള്ളംകയറി നശിച്ചത്. 86.06 ലക്ഷം ഏത്തവാഴകളും 40614 കായ്ഫലമുള്ള തെങ്ങുകളും നശിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിപ്രകാരം നടത്തിവന്ന കൃഷി ഭൂരിഭാഗവും നശിച്ചു. 95729 കര്‍ഷകര്‍ക്കാണ് മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നഷ്ടമായത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement