പതിനാറ് വയസുകാരിയെ രണ്ടാനച്ഛനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കന്ത്‌ലാ നഗരത്തിലാണ് സംഭവം. മാതാവിന്റെ പരാതിയിൽ പെണ്‍കുട്ടിയുടെ രണ്ടാനച്ഛനായ വസീമിനേയും ബന്ധുവായ തന്‍വീറിനെതിരെയും പോസ്‌കോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തു.
പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങളും ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലിസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിവരം പുറത്തറിഞ്ഞതോടെ ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള ഊര്‍ജ്ജിത അന്വേഷണം പൊലിസ് ആരംഭിച്ചു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon