കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ ഗുരുതര വീഴ്ചപറ്റിയതായി റിപ്പോർട്ട് . പണിക്ക് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്നു മദ്രാസ് ഐഐടിയും അറിയിക്കുന്നു . പാലം അപകടാവസ്ഥയിലായെന്നു വ്യക്തമായ ശേഷം സർക്കാർ നിർദേശപ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.ഡിസൈൻ പ്രകാരം, എം 35 എന്ന ഗ്രേഡിൽ കോണ്‍ക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന തോതിൽ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. പാലത്തിൽ രൂപപ്പെട്ട വിള്ളലുകൾ ഓരോന്നും അനുവദനീയമായ അളവിലധികം വീതിയിൽ വികസിക്കുകയാണ്.
ശാസ്ത്രീയമായി കണക്കുകൾ പ്രകാരം പാലത്തിന്റെ ബലക്ഷയം വിശദീകരിക്കുന്ന റിപ്പോർട്ട് രണ്ട് വാല്യങ്ങളായി ആയിരം പേജോളം ഉണ്ട്. മദ്രാസ് ഐഐടിയിലെ ഡോക്ടർ പി. അളഗസുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം നാലു മാസത്തിലേറെ നീണ്ട പരിശോധനകൾക്കു ശേഷമാണ് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതം നിർത്തിവച്ച് പാലം അറ്റകുറ്റപ്പണി നടത്താൻ സർക്കാർ തീരുമാനിച്ചത്.
HomeUnlabelledപാലാരിവട്ടം പാലം: നിർമാണത്തിന് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ല ; റിപ്പോർട്ടുമായി മദ്രാസ് ഐഐടി
This post have 0 komentar
EmoticonEmoticon