തിരുവനന്തപുരം ∙ഉത്തരക്കടലാസ് ചോർച്ച അന്വേഷിക്കുന്ന സിൻഡിക്കറ്റ് ഉപസമിതിയിലെ 3 അംഗങ്ങളും സിപിഎം പ്രതിനിധികൾ. സിപിഐ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാമെന്നു വൈസ് ചാൻസലർ അറിയിച്ചെങ്കിലും ചില സിപിഎം അംഗങ്ങളുടെ എതിർപ്പിനെത്തുടർന്നു തള്ളി.
കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ എങ്ങനെ ചോർന്നെന്നും ഉത്തരവാദികൾ ആരെന്നും അന്വേഷിക്കുന്നതിനു മൂന്നംഗ ഉപസമിതിയെ സിൻഡിക്കറ്റ് യോഗം ചുമതലപ്പെടുത്തി. യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്ത ഉത്തരക്കടലാസുകൾ കോളജിൽ നിന്നാണു ചോർന്നതെന്ന പരീക്ഷാ കൺട്രോളറുടെയും പൊലീസിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു നടപടി. നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റവും സമിതി നിർദേശിക്കും. കോളജ് അധികൃതരുടെ ഭാഗത്തു ഗുരുതര വീഴ്ച പറ്റിയതായി സിൻഡിക്കറ്റ് വിലയിരുത്തി. ചോർന്ന ഉത്തരക്കടലാസുകൾ പരീക്ഷയ്ക്ക് ഉപയോഗിച്ചുവെന്നാണോ നഷ്ടപ്പെട്ടുവെന്നാണോ രേഖപ്പെടുത്തിയതെന്നു പരിശോധിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon