ads

banner

Monday, 26 August 2019

author photo

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇന്ന് വിചാരണ ആരംഭിക്കും. കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം സി ജെ എം കോടതിയില്‍ വിചാരണ ആരംഭിക്കുക. 133 സാക്ഷികളുള്ള കേസിലെ രണ്ടും മൂന്നും സാക്ഷികളായ മദര്‍ സുപ്പീരിയര്‍ ലിസ്സി , സിസ്റ്റര്‍ അനുപമ എന്നിവരെ പ്രോസിക്യൂക്ഷന്‍ വിസ്തരിക്കും. 

2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികൾ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തിൽ നടപടികൾ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ഹർജികൾ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും നിരസിച്ചതോടെയാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്

കേസിലെ പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ സിബിഐ പ്രത്യേക കോടതി തെളിവുകളുടെ അഭാവത്തില്‍ വിചാരണ കൂടാതെ വെറുതെ വിട്ടിരുന്നു. തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സ്റ്റെഫിയുടെയും വിടുതല്‍ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ വേഗത്തില്‍ ആരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement