കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതിയായ ജോളിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകൻ. ജോളിയ്ക്ക് വേണ്ടി അഭിഭാഷകൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഡ്വക്കറ്റ് ആളൂരിന്റെ ജൂനിയറാണ് ഇയാൾ.
16 ദിവസം പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതിയിൽ ശക്തമായി എതിർത്തുവെന്ന് അഭിഭാഷകൻ പറഞ്ഞു. ജോളിയെ ജയിലിൽ വെച്ച് കണ്ടുവെന്നും ജോളി വെളിപ്പെടുത്തിയ കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കാനാവില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി. വക്കാലത്ത് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യാഴാഴ്ച വൈകുന്നേരം ആളൂർ തന്നെ നേരിട്ടെത്തി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പനയിലെ ചില അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് ജോളിക്ക് വേണ്ടി ഹാജരാകാൻ ആവശ്യപ്പെട്ടത്. അതാരാണെന്ന് പറയാനാകില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നടന്ന കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും ജോളിക്കെതിരെ ഇനിയും കേസുകൾ രജിസ്റ്റർ ചെയ്താൽ അവരുടെ സമ്മതപ്രകാര്യം കേസുകൾ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon