തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ടര്‍ മെട്രോ പദ്ധതിക്ക് പാരിസ്ഥിതികാനുമതി. 78 കിലോമീറ്ററിലായി 747 കോടി രൂപയുടെ പദ്ധതിയാണ് വാട്ടര്‍ മെട്രോ. 15 ജലപാതകളിൽ 38 സ്റ്റേഷനുകൾ ഉള്ള പദ്ധതി യാഥാർഥ്യമാവുന്നതോടെ കൊച്ചിയുടെ ഉപനഗരപ്രദേശമാകെ ബന്ധിപ്പിക്കപ്പെടും.
ജലമെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കെഎംആർഎൽ ആണ് നടത്തുന്നത്, ബോട്ടുകൾ നിർമിക്കുന്നത് കൊച്ചിൻ ഷിപ്പ് യർഡും, അതിനാൽ തന്നെ പൂർണ്ണമായും കൊച്ചിയുടെ സ്വന്തം സ്വപ്ന പദ്ധതിയാണിത്. ഈ പദ്ധതിക്ക് ഇപ്പോള്‍ പാരിസ്ഥിതിക തീരദേശ പരിപാലന നിയമ അനുമതി ലഭിച്ചിരിക്കുകയാണ്.
വളരുന്ന കൊച്ചിയുടെ ഗതാഗത സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദവും ജനസൗഹാര്‍ദവും ആധുനികവുമാക്കുന്നതിന്‍റെ ഭാഗമായി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റെം സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സൈക്കിൾ മുതൽ വിമാനം വരെ കൊച്ചിയുടെ പൊതുഗതാഗതത്തിന്‍റെ ഭാഗമാകുന്ന വിപുലമായ പദ്ധതിയാണ് ഇത്. വാട്ടര്‍ മെട്രോ കൂടി ഈ സംവിധാനത്തിന്‍റെ ഭാഗമാകുന്നതോടെ ലോകത്ത് തന്നെ ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിത്തില്‍ ജലമാര്‍ഗവും ഉപയോഗിക്കുന്ന ചുരുക്കം നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയും ഇടം പിടിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon