ബെംഗളൂരു: അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വിധി നാളെ അറിയാം. കർണാടകയിൽ കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറിയ യെദിയൂരപ്പ സർക്കാർ തുടരണോ വേണ്ടയോ എന്നത് നാളെത്തെ വോട്ടെണ്ണലോടെ തീരുമാനമാകും. അധികാരം നിലനിർത്താൻ ആറ് സീറ്റെങ്കിലും ബിജെപിക്ക് നേടണം.
ജനവിധി ജാതിസമവാക്യങ്ങളിലെത്തിയാല്‍ ബിജെപിക്ക് പ്രതീക്ഷയാണ്. ലിംഗായത്ത് നേതാവായ യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ത്യാഗം ചെയ്തവരാണ് വിമതരെന്നാണ് ബിജെപി ആവര്‍ത്തിച്ചത്. ലിംഗായത്തുകള്‍ ഏറെയുളള വടക്കന്‍ കര്‍ണാടകത്തിലെ മണ്ഡലങ്ങളില്‍ സമുദായ വോട്ടുകളുടെ ഏകീകരണത്തിന് ഇത് വഴിവെച്ചാണ് വിലയിരുത്തല്‍. ബെലഗാവിയിലെ പ്രബലമായ വാത്മീകി സമുദായ നേതാവായ രമേഷ് ജര്‍ക്കിഹോളി പോലും ലിംഗായത്ത് വോട്ടിലാണ് പ്രതീക്ഷവെക്കുന്നത്.
ഭൂരിപക്ഷത്തിന് ആറ് സീറ്റ് വേണ്ട യെദിയൂരപ്പ സര്‍ക്കാരിന്‍റെ വിധിയെഴുതുക വടക്കന്‍ കര്‍ണാടകത്തിലെ കര്‍ഷക വോട്ടുകളാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon