തിരുവനന്തപുരം: വ്യാജ ഹെൽമറ്റ് വിൽപനയിൽ തിരുവനന്തപുരം. ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് പേർ പിടിയിലായി. തിരുവനന്തപുരം തൈക്കാട് നിന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇരുവരേയും പിടികൂടിയത്. ഗുണനിലവാരമില്ലാത്ത ഹെൽമറ്റാണ് ഇവർ വിറ്റതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിൻ സീറ്റിലുള്ളവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഡിസംബർ ഒന്നിന് നിലവിൽ വന്നിരുന്നു. ഇതിന് പിന്നാലെ ഹെൽമറ്റിന് ആവശ്യക്കാർ വർധിച്ചിരിക്കുകയാണ്. ഇതിന്റെ മറവിൽ വ്യാജ ഹെൽമറ്റ് വിൽപനയും നടക്കുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon