ads

banner

Monday, 3 December 2018

author photo

നാസിക്: രാജ്യത്ത് ഉള്ളിവില കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ 750 കിലോ ഉള്ളി വിറ്റ കര്‍ഷകനു ലഭിച്ചത് വെറും 1064 രൂപ മാത്രം. ഇതില്‍ പ്രകോപിതനായ കര്‍ഷകന്‍ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ചു. നാസിക് ജില്ലയിലെ നിഥാദ് താലൂക്കിലെ കര്‍ഷകനായ സഞ്ജയ് സാഥേ ആണ് ഇത്തരത്തില്‍ വേറിട്ടൊരു പ്രതിഷേധവുമായി രംഗത്തെത്തിയത്. 

കേന്ദ്ര കൃഷി മന്ത്രാലയം 2010ല്‍ തിരഞ്ഞെടുത്ത മികച്ച കര്‍ഷകരില്‍ ഒരാളായിരുന്നു സാഥേ. 2010ല്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ കര്‍ഷക സംഘത്തിലും ഇദ്ദേഹം ഉണ്ടായിരുന്നു.

ഈ വിളവെടുപ്പു കാലത്ത് ലഭിച്ച 750 കിലോ ഉള്ളി നിഫാദിലെ മൊത്തവ്യാപാര ചന്തയില്‍ വില്‍ക്കാന്‍ കൊണ്ടുപോയപ്പോള്‍ കേവലം 1.40 രൂപയാണ് കിലോക്ക് ലഭിച്ചതെന്ന് സാഥേ പറഞ്ഞു. ആദ്യം 1 രൂപയാണ് കിലോയ്ക്ക് പറഞ്ഞതെന്നും ഏറെ നേരത്തെ വിലപേശലിനൊടുവിലാണ് 1.40 എങ്കിലും ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രോഷാകുലനായ സാഥേ തന്റെ കയ്യില്‍ നിന്ന് 54 രൂപ കൂടി മുടക്കിയാണ് പണം മണിയോര്‍ഡറായി പ്രധാനമന്ത്രിക്ക് അയച്ചത്. 4 മാസത്തോളം നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായി ഇത്ര തുച്ഛമായ തുക ലഭിച്ചതിന്റെ വേദനയും സങ്കടവും ഉണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിനു മുതിര്‍ന്നതെന്നും സാഥേ പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement