മമതാ ബാനർജി സംഘടിപ്പിച്ച മഹാറാലിയെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതെ ഭാഷയിൽ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൊഴില്‍രഹിതരായ യുവാക്കളും കര്‍ഷകരുമാണ് സഹായം അഭ്യര്‍ഥിച്ച് കരയുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചില സംസ്ഥാനത്ത് നിന്ന് രക്ഷിക്കൂ, രക്ഷിക്കൂ എന്ന കരച്ചിലുകള്‍ കേള്‍ക്കുന്നുവെന്നായിരുന്നു മോദിയുടെ പരിഹാസം.
എന്നാൽ ഇതിന് മറുപടിയായി, 'തൊഴില്‍രഹിതരായ യുവാക്കളും കര്‍ഷകരും, അടിച്ചമർത്തപ്പെട്ട ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും, ചെറുകിട കച്ചവടക്കാരുമാണ് സഹായം അഭ്യര്‍ഥിച്ച് കരയുന്നത്. താങ്കളുടെ ദുര്‍ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം തേടിയാണ് അവര്‍ കരയുന്നതെന്നും' രാഹുല്‍ ട്വിറ്ററിൽ കുറിച്ചു.
നൂറ് ദിനങ്ങള്‍ക്കുള്ളില്‍ അവരെല്ലാം സ്വതന്ത്രരാകുമെന്ന മുന്നറിയിപ്പും രാഹുല്‍ പങ്കുവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം നഷ്ടമാകുമെന്നും രാഹുൽ ഗാന്ധി ഇതുവഴി മുന്നറിയിപ്പ് നൽകി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon