ads

banner

Tuesday, 15 January 2019

author photo

കൊച്ചി: മുനമ്ബം ഹാര്‍ബര്‍ വഴി നാല്‍പ്പതുപേരെ വിദേശത്തേയ്ക്ക് കടത്താനുപയോഗിച്ച മത്സ്യബന്ധന ബോട്ട് തിരിച്ചറിഞ്ഞു. ആന്ധ്ര, കോവളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ദേവമാതാ എന്ന ബോട്ടിലാണ് ഇവരെ ഓസ്‌ട്രേലിയയിലേക്ക് കടത്തിയതെന്ന് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. 

ബോട്ട് വാങ്ങിയത് കുളച്ചല്‍ സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി. 1.20 കോടി രൂപയ്ക്കായിരുന്നു വില്‍പ്പന.

കഴിഞ്ഞ ദിവസം ഹാര്‍ബറിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഏതാനും ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവയില്‍ നിന്ന് വസ്ത്രങ്ങളും ഉണങ്ങിയ പഴങ്ങളും വിമാനടിക്കറ്റുകളും പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം മനുഷ്യക്കടത്താെണന്ന് വ്യക്തമായത്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന 40 അംഗ സംഘമാണ് ഓസ്‌ട്രേലിയയ്ക്ക് കടന്നത്. ഇവരില്‍ ഗര്‍ഭിണികളും ഉണ്ടെന്ന് സൂചനയുണ്ട്. ബോട്ടിലെ ഭാരം കുറയ്ക്കാനാണ് ബാഗുകള്‍ ഉപേക്ഷിച്ചത്. പത്തുപേരുടെ ചെറുസംഘങ്ങളായി സമീപത്തെ റിസോര്‍ട്ടുകളില്‍ ഇവര്‍ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement