ads

banner

Thursday, 14 February 2019

author photo

കൊച്ചി: സപ്ലൈകോയ്ക്ക് 113 കോടി നഷ്ടം. പ്രളയത്തില്‍ നശിച്ച അരിയുടെയും നെല്ലിന്റെയും ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയെ തുടര്‍ന്നാണ് സപ്ലൈകോയ്ക്ക് നഷ്ടം സംഭവിച്ചിരിക്കുന്നത്. അതായത്, കടവും നഷ്ടവുംകൊണ്ട് നട്ടംതിരിയുന്ന സപ്ലൈകോയ്ക്ക് ഇത് വന്‍ തിരിച്ചടിയായി മാറിയിരിക്കുന്നു. മാത്രമല്ല, പ്രളയത്തില്‍ 163 കോടി രൂപയുടെ ധാന്യം നശിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിമായി നല്‍കിയത് 25 കോടിമാത്രം. കൂടാതെ, വെള്ളം കയറി നശിച്ച അരി കുറഞ്ഞവിലയ്ക്ക് കാലിത്തീറ്റ കമ്പനികള്‍ക്കുവിറ്റ വകയില്‍ ഇതുവരെ 24 കോടി രൂപ ലഭിച്ചു. ്# 

മാത്രമല്ല, ഇതില്‍ ആകെ ലഭിച്ചത് 50 കോടിയോളം രൂപ. 113 കോടിരൂപ കൃത്യസമയത്ത് ക്ലെയിം ഉന്നയിക്കാത്തതിനാല്‍ നഷ്ടമായി. അതിനാല്‍ ഇതേക്കുറിച്ച് ഒട്ടേറെ പരാതികളുയര്‍ന്നെങ്കിലും സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടില്ല. മാത്രമല്ല, ഉദ്യോഗസ്ഥര്‍, ഭക്ഷ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ചിലര്‍, അരിമില്ലുടമകള്‍, ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ എന്നിവരുടെ ഒത്തുകളിയാണ് സപ്ലൈകോയ്ക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്നാണ് ആരോപണം. കൂടാതെ, അവശ്യസാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കിയതിലൂടെ 431 കോടിയും മുന്‍വര്‍ഷത്തെ സഞ്ചിത നഷ്ടമായ 135 കോടിയും കാരണം സപ്ലൈകോയുടെ 1500 വില്‍പ്പനകേന്ദ്രങ്ങള്‍ സാധനങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുമ്പോഴാണ് പ്രളയനഷ്ടക്കണക്കുകൂടി പുറത്തുവരുന്നത്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement