ഭുവനേശ്വര്‍: കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഓരോ പൗരപൗരനും 15 ലക്ഷം രൂപ നൽകുമെന്ന് വാഗ്‌ദാനം തരാൻ തനിക്ക് കഴിയില്ലെന്നും പകരം പാവപ്പെട്ടവര്‍ക്ക് നൽകുമെന്നും രാഹുൽ ഗാന്ധി. ഈ വാഗ്‌ദാനം താൻ ഉറപ്പായും പാലിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒഡീഷയിൽ കോൺഗ്രസ് അധികാരത്തിൽ വരികയാണെങ്കിൽ ഓരോ രണ്ടു മണിക്കൂറിനകം ഓരോ കർഷകനും താൻ ഉത്പാദിപ്പിച്ച നെല്ലിന് 2600 രൂപ വീതം നൽകുമെന്നും രാഹുൽ വാഗ്‌ദാനം ചെയ്തു.
കോൺഗ്രസ് അധികാരത്തിൽ വന്ന ഛത്തീസ്ഗഡിലെ മാറ്റം അവിടത്തെ കർഷകരോട് ചോദിക്കണമെന്നും രാഹുൽ പറഞ്ഞു. അവർ ഉത്പാദിപ്പിക്കുന്ന നെല്ല് 2500 രൂപയ്ക്കാണ് വിട്ടുപോകുന്നതെന്നും രാഹുൽ പറഞ്ഞു. ഒഡീഷയിൽ തെരെഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ബജറ്റ് പ്രകാരം മോദി സര്‍ക്കാര്‍ 3.5 രൂപ വീതമാണ് കര്‍ഷകര്‍ക്ക് നൽകാൻ പോകുന്നത്. എന്നാൽ അതേസമയം അദ്ദേഹത്തിന്റെ സമ്പന്നരായ സുഹൃത്തുക്കളുടെ 3.5 കോടിയിൽപരം വരുന്ന കടങ്ങൾ മോദി നിഷ്പ്രയാസം എഴുതി തള്ളിയെന്നും രാഹുൽ പരിഹസിച്ചു.
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 10 പേര്‍ക്ക് നല്‍കേണ്ട വേതനം മോദിയുടെ സര്‍ക്കാര്‍ 15 പേര്‍ക്കിടയിൽ വീതിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ബിജു ജനത ദൾ പാർട്ടി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്ക് എത്ര രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും രാഹുല്‍ തന്റെ പ്രസംഗത്തിൽ ചോദിച്ചു.
This post have 0 komentar
EmoticonEmoticon