ads

banner

Friday, 8 February 2019

author photo

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടെന്ന തങ്ങളുടെ ആരോപണം തെളിഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാടില്‍ മോഡി നേരിട്ട് ഇടപ്പെട്ടുവെന്ന ആരോപണം തെളിഞ്ഞുവെന്ന രാഹുല്‍ പറഞ്ഞു. മോഡി വ്യോമസേനയുടെ 30000 കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. അനില്‍ അംബാനിയെ കരാറില്‍ ഉള്‍പ്പെടുത്താനാണ് മോഡി ഇടപ്പെട്ടത്. കോര്‍പ്പറേറ്റ് യുദ്ധത്തില്‍ മോഡി അനില്‍ അംബാനിയുടെ പ്രതിനിധിയാണ്.

വ്യോമസേനയുടെ 30,000കോടിരൂപ മോദി മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കി. പ്രധാനമന്ത്രി ഒരേസമയം കള്ളനും കാവല്‍ക്കാരനും കളിക്കുന്നു. അനില്‍ അംബാനിയുടെ കമ്പനിക്ക് കരാര്‍ നല്‍കാനാണ് മോദി ഇടപെട്ടതെന്നും രാഹുല്‍ ആരോപിച്ചു. കോര്‍പറേറ്റ് യുദ്ധത്തില്‍ അനില്‍ അംബാനിയുടെ പ്രതിനിധിയാണ് മോദിയെന്നും രാഹുല്‍ ആരോപിച്ചു.

ഇടപാടിലെ പ്രധാനമന്ത്രിയുടെ ഇടപെടലിനെ കുറിച്ച് ഒരുവര്‍ഷമായി കോണ്‍ഗ്രസ് ആരോപണമുന്നയിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും കള്ളം പറഞ്ഞു. അനില്‍ അംബാനിയുടെ കമ്പനിയെ തെരഞ്ഞെടുക്കാന്‍ മോദി നേരിട്ട് ഇടപെട്ടിരുന്നെന്ന് മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദെ വെളിപ്പെടുത്തിയിരുന്നെന്നും രാഹുല്‍ പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement