തിരുവനന്തപുരം: സ്വകാര്യ പണമിടപാട് കമ്പനിയിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കാരയ്ക്കമണ്ഡപം സ്വദേശി ജിജോലാലിനെ (37) നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ കേന്ദ്രങ്ങളിൽ വച്ച് പല പ്രാവശ്യം പീഡിപ്പിച്ചതായി യുവതി പൊഴിയൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി യുവതിയുടെ വീട്ടിൽ വച്ചും കാരയ്ക്കാമണ്ഡപത്തിനടുത്തുള്ള യുവാവിന്റെ വീട്ടിൽ വച്ചും പീഡിപ്പിച്ചതായി യുവതി പൊഴിയൂർ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. യുവതിയുടെ ആധാർ കാർഡിലെ മുൻഭർത്താവിന്റെ പേര് മാറ്റി പകരം ഇയാളുടെ പേര് കളവായി പ്രിന്റു ചെയ്തു ചേർത്തിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon