സംസ്ഥാനത്തെ ജനങ്ങളെ ഇടനിലക്കാർക്കും സിൻഡിക്കേറ്റുകൾക്കും വിട്ടുകൊടുത്ത് മമതാ പ്രധാനമന്ത്രിയാകാൻ മോഹിച്ചു നടക്കുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ ഭരണം ദീദിയുടെ കയ്യിൽ ആണെങ്കിലും ഭരിക്കുന്നത് ‘ദാദ’കളാണെന്നു മോദി പറഞ്ഞു.
ഇന്ത്യയുടെ ഐക്യത്തിനായി പ്രവർത്തിച്ചയാളാണ് ബംഗാളിയായ നേതാജി. എന്നാൽ ഇപ്പോഴത്തെ ബംഗാൾ മുഖ്യമന്ത്രി ജനങ്ങളെ കൊള്ളയടിച്ചവർക്കുവേണ്ടി ധര്‍ണയിരിക്കുന്ന ആളാണെന്നു പ്രധാമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു. യുവാക്കള്‍ തൊഴിലുതേടി നാടുവിടുകയാണ്. മമത സര്‍ക്കാര്‍ നുഴഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുകയാണ്. ബംഗാളിലെ ജനങ്ങളെയാണ് മമതയ്ക്കു ഭയമെന്നും മോദി ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിന്‍റെ രണ്ടാം ഭാഗമാണ് തൃണമൂൽ സർക്കാൻ നടത്തുന്നത്. ത്രിപുരയില്‍ െചങ്കൊടി പിഴുതെറിഞ്ഞതുപോലെ ബംഗാളിലും ബിജെപി ചരിത്രമെഴുതുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ജല്‍പായ്ഗുരിയില്‍ 1938 കോടി രൂപയുടെ ദേശീയപാത പദ്ധതിക്ക് തറക്കല്ലിടാൻ എത്തിയപ്പോഴാണ് പ്രധാനമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon