കൊച്ചി: സംസ്ഥാനത്തെ മുഴുവൻ അനധികൃത ഫ്ലെക്സ് ബോർഡുകളും പത്തുദിവസത്തിനുളളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. മുഴുവൻ അനധികൃത ഫ്ലെക്സുകളും കൊടിതോരണങ്ങളും പൊതുയിടങ്ങളിൽ നിന്ന് പത്തുദിവസത്തിനുളളിൽ നീക്കം ചെയ്യണം. തദ്ദേശ സ്ഥാനപന സെക്രട്ടറിമാർക്കാണ് അതിന്‍റെ ഉത്തരവാദിത്വം.
നിർദേശം അട്ടിമറിച്ചാൽ ഉദ്യോഗസ്ഥർ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് സിംഗിൾ ബെഞ്ച് താക്കീത് നൽകി. അനധികൃത ബോർഡുകൾ പത്തുദിവസത്തിനുശേഷവും വഴിവക്കിൽ ശേഷിച്ചാൽ അതത് സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കും.
പിടിച്ചെടുക്കുന്ന ഫ്ലെക്സ് ബോർഡുകൾ പൊതു ഇടങ്ങളിൽ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്. ആരോണോ ബോർഡ് സ്ഥാപിച്ചത് അവരെ തന്നെ തിരിച്ചേൽപിച്ച് പിഴയീടാക്കണം. ക്രിമിനൽ നടപടിച്ചട്ടപ്രകാരം കേസെടുത്ത് പൊലീസും നടപടി തുടങ്ങണം. നടപടികൾ നടക്കുന്നുണ്ടെന്ന് അതത് ജില്ലാ കളക്ടർമാർ ഉറപ്പു നരുത്തണമെന്നും ഉത്തരവിലുണ്ട്.
This post have 0 komentar
EmoticonEmoticon