ads

banner

Thursday, 28 February 2019

author photo

പൂഞ്ച്: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് നടക്കുന്നു. അതായത്, നിയന്ത്രണരേഖയില്‍ പ്രകോപനവുമായിട്ടാണ് വീണ്ടും പാക് സൈന്യം രംഗത്ത് വന്നിരിക്കുന്നത്. അതായത്, നിലവില്‍ പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പുണ്ടായിരിക്കുന്നത്. ഈ സ്ഥിതിയില്‍ ഒരു മാറ്റവുമില്ലാതെ ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യ്കതമാകുന്നത്.

മാത്രമല്ല, ഇന്നലെയും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. കൂടാതെ, ഇന്ത്യയുടെ പരമാധികാരവും ദേശീയ സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അതുകൊണ്ട് ഏത് തരത്തിലുള്ള നടപടിയ്ക്കും അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച് ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെ വലിയ രീതിയിലുള്ള സന്നാഹങ്ങളാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യ്കതമാക്കുന്നത്. 

നിലവില്‍ സിയാല്‍കോട്ട് ഉള്‍പ്പെടയെുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്ഥാന്‍ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് വ്യക്തമക്കുന്നത്. അതായത്, കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. ഇത് നിരീക്ഷണപറക്കലാണെനന്നാണ് പാക് വിശദീകരണം നല്‍കുന്നത്. എന്നാല്‍, ഇന്ത്യയും അധീവ ജാഗ്രതയിലാണ് നിലനില്‍ക്കുന്നത്. എന്നാല്‍റപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി സേനാമേധാവി മാരെ വിളിച്ച് ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല, പാകിസ്ഥാന്റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങേണ്ടതില്ലെന്നും ശക്തമായ നിലപാട് തന്നെ സ്വീകരിക്കുമെന്നുമുളള നിര്‍ദ്ദേശം നേനാമേധാവിമാര്‍ക്ക് നല്‍കിയെന്നാണ് വ്യക്തമാകുന്നത്. കൂടാതെ, പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement