വനാവകാശ നിയമ പ്രകാരം ഭൂ അവകാശം ഇല്ലെന്ന് കണ്ടെത്തിയ പത്ത് ലക്ഷത്തില്‍പ്പരം കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് പുറത്താക്കണമെന്ന് സുപ്രീംകോടതി. കേരളത്തില്‍ നിന്ന് 894 കുടുംബങ്ങളെ ഒഴിപ്പിക്കണം. ജൂലൈ 24 നകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
2019 ജൂലൈ 27 നു മുൻപ് ആദിവാസി കുടുംബംങ്ങളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സർക്കാരുകൾ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വനാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
കേരളത്തിൽ 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്‍റെ പരിരക്ഷയ്ക്കായി അപേക്ഷ നൽകിയത്. ഈ അപേക്ഷകളിൽ 894 കുടുംബങ്ങൾ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തി. അടുത്ത വാദം കേൾക്കലിന് മുൻപ് ഇവരെ വനത്തിൽ നിന്നും ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ഇതോടെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കൽ നടപടിക്ക് സംസ്ഥാന സർക്കാർ തയ്യാറാകേണ്ടി വരുമെന്നാണ് കരുതുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon