തിരുവനന്തപുരം: ഹൈസ്ക്കൂൾ ഹയർ സെക്കന്‍ഡറി ഏകീകരിക്കണമെന്ന ഖാദർ കമ്മീഷൻ ശിപാർശകൾ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. റിപ്പോർട്ടിനെതിരെ നിയമ നടപടി സ്വീകരിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റത്തിനാണ് ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രി മറുപടി പറഞ്ഞു.
പൂർണമായി സമർപ്പിക്കാത്ത ഒരു റിപ്പോർട്ട് മന്ത്രിസഭ എങ്ങനെ അംഗീകരിച്ചു എന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച പ്രധാന ചോദ്യം. വികേന്ദ്രീകരണത്തിന് കാലത്ത് കേന്ദ്രത്തെ കുറിച്ചാണ് കമ്മിറ്റി പറയുന്നത് ഡയറക്ടറേറ്റുകൾ ഒരുമിച്ച് ആക്കുകയും വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്ത് ഐ.എ.എസ് ഒഴിവാക്കിയും ചെയ്യുന്നത് രാഷ്ട്രീയ താല്പര്യങ്ങൾ നടപ്പിലാക്കാനാണ്. 14 മേഖലകളിലെ നിർദ്ദേശങ്ങൾ സമർപ്പിച്ച റിപ്പോർട്ടിൽ രണ്ട് മേഖലകൾ മാത്രമാണ് നടപ്പിലാക്കാൻ തീരുമാനിച്ചതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. ഹയർ സെക്കൻഡറി ഹൈസ്കൂൾ സ്ഥലങ്ങളിലെ ഭരണപരമായ ആശയക്കുഴപ്പം പരിഹരിക്കാനാണ് ശ്രമം. അധ്യാപകരുടെ നിലവാരം വരെ ബാധിക്കുന്ന നടപ്പാക്കുന്നതുമായി മുന്നോട്ടുപോയാൽ നിയമനടപടി ഉൾപ്പെടെ ആലോചിക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon