ads

banner

Tuesday, 14 May 2019

author photo

കോഴിക്കോട്: കോഴിക്കോട് മുക്കത്തെ നീലേശ്വരം സ്‌ക്കൂളില്‍ വിദ്യാര്‍ഥികള്‍ക്കു പകരം അധ്യാപകന്‍ പരീക്ഷയെഴുതിയതുമായി ബന്ധപ്പെട്ട്  കുട്ടികളോട് വീണ്ടും പരീക്ഷയെഴുതാന്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പോലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തിയിരുന്നു. ജൂണ്‍ പത്തിനു സേ പരീക്ഷ എഴുതാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. 

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കുട്ടികളും രക്ഷിതാക്കളും തയ്യാറായിട്ടില്ല. അധ്യാപകന്‍ ഇത്തരത്തില്‍ ഒരു ക്രമക്കേട് നടത്തുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയതെന്നും കുട്ടികള്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്ര അന്വേഷണത്തിന്റെ ഭാഗമായാണ് ഹയര്‍ സെക്കന്‍ഡറി ജോയന്റ് ഡയറക്ടര്‍ ,റീജിണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടിയ സംഘം സ്‌ക്കൂളില്‍ എത്തി മെഴി എടുത്തത്. അധ്യാപകന്‍ പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികളുടെയും ,പരീക്ഷ ദിവസം സ്‌ക്കൂളില്‍ ഉണ്ടായിരുന്ന 14 അധ്യാപകരുടെയും മൊഴി എടുത്തിരുന്നു. 

മുന്‍ വര്‍ഷങ്ങളിലും ഇതേ രീതിയില്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ സംശയം. ഉത്തരക്കടലാസുകള്‍ തിരുത്താനായി പ്രിന്‍സിപ്പാള്‍ കെ റസിയയും അധ്യാപകന്‍ നിഷാദ് വി മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രധാന അധ്യാപികയായ കെ.റസിയ, പരീക്ഷ എഴുതിയ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ചുമതലയുള്ള ചേന്നമംഗലൂര്‍ സ്‌ക്കൂളിലെ അധ്യാപകന്‍ പി.കെ ഫൈസല്‍ എന്നിവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്സ് എടുത്തത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement