ന്യൂഡൽഹി: കോൺഗ്രസിന് ഇത്തവണയും പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല. യുപിഎ ആകെ 86 സീറ്റിലേക്ക് ഒതുങ്ങിയതോടെയാണ് പ്രതിപക്ഷ നേതൃ സ്ഥാനം നഷ്ടമാകുന്നത്. 2014 ല്‍ യുപിഎയ്ക്ക് 60 സീറ്റ് മാത്രം ലഭിച്ചതോടെയാണ് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടത്.
2014 ലെ മോദി തരംഗത്തിൽ 44 സീറ്റ് മാത്രം ലഭിച്ച കോൺഗ്രസിന് ഇത്തവണയും 50 സീറ്റുകൾ പോലും തികയ്ക്കാനായില്ല. പഞ്ചാബിലും കേരളത്തിലും മാത്രമാണ് കോൺഗ്രസിന് നിലമെച്ചപ്പെടുത്താനായത്. കേരളത്തിലെ 20 സീറ്റിൽ 19 ഇടത്തും കോൺഗ്രസിന് വിജയിക്കാനായി. അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും അമേത്തിയിൽ സ്മൃതി ഇറാനിയോട് പരാജയമേറ്റുവാങ്ങിയത് കോൺഗ്രസിനേറ്റ ഇരട്ട പ്രഹരമാണ്.
പ്രതിപക്ഷ പദവി ലഭിക്കണമെങ്കില്‍ 54 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ 44 സീറ്റുമാത്രം നേടിയ കോണ്‍ഗ്രസിന് ഇത്തവണയും 54 സീറ്റുകള്‍ നേടുകയെന്നത് വിദൂര സാധ്യത മാത്രമാണ്. എന്‍ഡിഎ സര്‍ക്കാരിനെ അട്ടിമറിച്ച് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താമെന്ന് സ്വപ്‌നം കണ്ട കോണ്‍ഗ്രസിന് സ്വപനം കാണാന്‍ പോലും കഴിയാത്ത തിരിച്ചടിയാണ് ലഭിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon