ന്യൂഡൽഹി: ലോക്‌സഭയിൽ ഇന്ന് നാല് സ്വകാര്യ ബില്ലുകള്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി അവതരിപ്പിക്കും. ശബരിമല, തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി എന്നീ ബില്ലുകൾ അവതരിപ്പിക്കാനാണ് പ്രേമചന്ദ്രന് ഇന്ന് അനുമതി ലഭിച്ചിട്ടുള്ളത്.
ശബരിമലയുടെ ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന ബില്ലിൽ സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ആവശ്യം. ശബരിമലയിൽ സ്‌ത്രീ പ്രവേശനം എതിർക്കുന്ന ബിജെപി സർക്കാർ ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാണ്. വിഷയത്തിൽ സുപ്രീം കോടതി വിധി തുടരാൻ കേന്ദ്ര ബിജെപി സർക്കാർ നിലപാടെടുത്താൽ അത് ഇതുവരെ ബിജെപി നടത്തിയ പ്രതിഷേധങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യും.
തൊഴിലുറപ്പുമായി ബന്ധപ്പെട്ട് കുറഞ്ഞ തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്ന് 200 ആയി കൂട്ടുക, ദിവസ വേതനം കുറഞ്ഞത് 800 രൂപയാക്കുക തുടങ്ങിയവയാണ് ബില്ലില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഭേദഗതികള്‍. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ അവശത അനുഭവിക്കുന്ന തൊഴിലാളികള്‍, അസംഘടിത മേഖല തൊഴിലാളികള്‍ എന്നിവര്‍ക്ക് ഇഎസ്ഐ ആനുകൂല്യം നല്‍കണമെന്നതാണ് ഇഎസ്ഐയുമായി ബന്ധപ്പെട്ട ഭേദഗതി ബില്‍.
സര്‍ഫാസി നിയമക്കുരുക്കില്‍ നിന്ന് അർബുദ, വൃക്ക രോഗികളെ ഒഴിവാക്കുക, താമസിക്കുന്ന വീടും സ്ഥലവും നിയമപരിധിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർഫാസി നിയമ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon