തിരുവനന്തപുരം: മരട് ഫ്ലാറ്റ് പൊളിക്കണമെന്ന് വി.എസ്. മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വി.എസ്. കോടതികളെ ഉപയോഗിച്ച് നിയമലംഘനം സാധുവാക്കുന്നത് ബില്‍ഡര്‍മാരുടെ തന്ത്രം. പ്രമുഖര്‍ക്ക് ഫ്ലാറ്റുകള്‍ സൗജന്യമായി നല്‍കി അവരെ ഉപയോഗിച്ച് മറ്റുള്ളവരെ കുടുക്കുന്നു. ഇത്തരക്കാരെ സഹായിക്കുന്നത് അഴിമതിക്ക് കൂട്ടുനില്‍ക്കലാകുമെന്നും വിഎസ് പറഞ്ഞു.
അതേസമയം, മരട് ഫ്്ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. താമസക്കാര്‍ ഒഴിഞ്ഞ്പോകാന്‍ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ തുടര്‍നടപടി യോഗം ചര്‍ച്ച ചെയ്യും. അതേ സമയം സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ട് പോവുകയാണ്. ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുമ്പോള്‍ പുനരധിവാസം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള സമയ പരിധി വൈകീട്ട് മൂന്നിന് അവസാനിക്കും. ഫ്ലാറ്റ് പൊളിക്കാൻ 13 കമ്പനികൾ നൽകിയ താല്പര്യപത്രവും ഇന്ന് നഗരസഭ പരിശോധിക്കും. ഫ്ലാറ്റുടമകളുടെ സമരവും ശക്തമായി തുടരുകയാണ്. സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തി. വിഷയത്തില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷമായി. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഫ്ലാറ്റ് വിഷയത്തില്‍ നിലപാടെടുത്തതെെന്ന് ആര്‍എസ്പി ആരോപിച്ചു.
HomeUnlabelledമരട് ഫ്ലാറ്റ് പൊളിക്കണമെന്ന് വി.എസ്; കോടതികളെ ഉപയോഗിച്ച് നിയമലംഘനം സാധുവാക്കുന്നത് ബില്‍ഡര്‍മാരുടെ തന്ത്രം
This post have 0 komentar
EmoticonEmoticon