കോട്ടയം: കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഷാജുവിനൊപ്പം പിതാവ് പി ടി സക്കറിയയെയും ചോദ്യം ചെയ്യലിന് വിധേയനാക്കും. കുറ്റകൃത്യത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴി ജോളി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്.
ഷാജുവിനും സക്കറിയക്കും എസ് പി ഓഫീസിലേക്ക് ഇന്ന് എത്താന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാനായി പുലിക്കയത്തെ വീട്ടിലെത്തി ഇന്നലെ പൊലീസ് നോട്ടീസ് കൈമാറിയിരുന്നു. സക്കറിയയോടും വടകര റൂറൽ എസ് പി ഓഫീസിൽ ഹാജറാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.
പൊലീസ് കസ്റ്റഡിയിൽ ഉള്ള ജോളിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റിലാകുന്നതിന്‍റെ തലേ ദിവസം ജോളി താമരശേരിയിലെത്തി അഭിഭാഷകനെ കണ്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. ജോളിയുടെ സ്വദേശമായ കട്ടപ്പന, ജോളി വിദ്യാഭ്യാസത്തിനായി പോയ പാല എന്നിവിടങ്ങളില്‍ വിവരം ശേഖരിക്കാന്‍ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. പൊന്നാമറ്റം വീട്ടില്‍ ഇന്ന് എസ്പി ഡോക്ടര്‍ ദിവ്യ വി ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസിലെ വിദഗ്ദ സംഘം പരിശോധനക്കെത്തും. വിരലടയാള വിദഗ്ദര്‍,വിഷ ശാസ്ത്ര വിദഗ്ദര്‍,ഫോറന്‍സിക് വിദഗ്ദര്‍ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് പരിശോധന നടത്തുക.
ഇതിനിടെ, കേസിലെ പരാതിക്കാരനായ റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് റോജോ നാട്ടിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പൊലീസ് അകമ്പടിയോടെ കോട്ടയത്ത് എത്തിച്ചു. വൈക്കത്തെ സഹോദരി റെഞ്ചിയുടെ വീട്ടിലേക്കാണ് റോജോ പോയത്. ഇന്ന് തന്നെ റോജോ അന്വേഷണ സംഘത്തിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാവുമെന്നാണ് സൂചന.
കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ ആദ്യ ഭർത്താവും ജോളി കൊലപ്പെടുത്തുകയും ചെയ്‌ത റോയിയുടെ സഹോദരനാണ് റോജോ. ചോദ്യം ചെയ്യലിന് ഹാജാരാവാന്‍ എത്താന്‍ അന്വേഷണ സംഘം റോജോയോട് നേരത്തെ നിർദേശം നൽകിയതിനെ തുടർന്നാണ് റോജോ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon