ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് അംഗനവാടി തകര്‍ന്നു. മുളക്കുഴ പത്താം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യക്ഷേമ വകുപ്പിന്റെ 73-ാം നമ്പർ അംഗന്‍വാടി കെട്ടിടമാണ് ശക്തമായ ഇടിയിലും മിന്നലിലും തകര്‍ന്നത്. മുറിയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറിലേയ്ക്ക് തീ പടര്‍ന്നു പിടിക്കാതിരുന്നതിനാൽ വന്‍ ദുരന്തം ഒഴിവായി. കാരയ്ക്കാട് പൂവക്കാട്ടില്‍ മേരിക്കുട്ടി ചെറിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്.
മിന്നലേറ്റ് കെട്ടിടത്തിന്റെ വൈദ്യുതി സ്വിച്ച് ബോര്‍ഡിന് തീ പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തീ പടര്‍ന്ന് അംഗന്‍വാടിയിലെ സാധന സാമഗ്രികള്‍, കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍, മേശ, കസേര, ബഞ്ചുകള്‍ എന്നിവ നശിച്ചു. ഓടിട്ട മേല്‍ക്കൂരയിലും, കതകുകള്‍, കട്ടിള എന്നിവയിലും തീ പടര്‍ന്നു പിടിച്ചു. മുറിയിലെ ജനാലച്ചില്ലും തകര്‍ന്നു.
അഞ്ചു മുറികള്‍ ഉള്ള കെട്ടിടത്തിന്റെ ഒരു മുറി പൂര്‍ണ്ണമായും, മറ്റൊരു മുറി ഭാഗികമായും തകര്‍ന്നു. വാടക കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിച്ചു വന്നത്. സമീപവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നും അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon