മുംബൈ : ഗവർണർ സ്വതന്ത്രനായി പ്രവർത്തിക്കണമെന്ന് ശിവസേന മുഖപത്രമായ സാംമ്ന വിമർശിച്ചു. കുതിരക്കച്ചവടം ഭയന്ന് ജയ്പുരിൽ പാർപ്പിച്ചിട്ടുള്ള പാർട്ടി എം.എൽ.എമാരെ കോൺഗ്രസ് ഉച്ചയ്ക്ക് മുംബൈയിൽ തിരികെ എത്തിക്കും. രാവിലെ ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തി. ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന് ഉദ്ധവ് താക്കറെ. സുപ്രീംകോടതി വിധിക്കു ശേഷം തുടര്‍നടപടികളെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
അതിനിടെ, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ മഹാരാഷ്ട്രയിലെ അധികാര യുദ്ധം ഇന്ന് സുപ്രീം കോടതിയിൽ. സർക്കാർ രൂപീകരണത്തിന് ഗവർണർ കൂടുതൽ സമയം അനുവദിക്കാത്തത് ചോദ്യം ചെയ്ത് ശിവസേന നൽകിയ ഹർജി സുപ്രീം കോടതിയിൽ വരും. ശിവസേനയുടെ അഭിഭാഷകൻ കപിൽ സിബിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ വിഷയം ഉന്നയിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon