ന്യൂഡൽഹി : പൊലീസ് ജാമിഅ മില്ലിയ ക്യാമ്പസ്സിൽ കയറിയത് വിദ്യാര്‍ഥികളുടെ രക്ഷക്കായെന്ന് എഫ്.ഐ.ആര്‍. അക്രമകാരികളെ തേടിയാണ് യൂണിവേഴ്സിറ്റിയില്‍ കയറിയത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ 75 ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചു. ഏഴില്‍ അധികം വിദ്യാര്‍ഥികളും സാമൂഹ്യവിരുദ്ധരും യൂണിവേഴ്സിറ്റിക്ക് അകത്ത് നിന്ന് പൊലീസിനെ കല്ലെറിഞ്ഞെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ജാമിഅയിലെ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് പ്രതി ചേര്‍ത്തു. ആസിഫ് ഇഖ്ബാല്‍, ചന്ദന്‍ കുമാര്‍, കാസിം എന്നിവരെയാണ് ഡല്‍ഹി പൊലീസ് പ്രതി ചേര്‍ത്തത്. പുതുതായി തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഏഴ് പേരാണ് പ്രതികള്‍. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും കേസില്‍ പ്രതിയാണ്. വിദ്യാർഥികൾക്കെതിരെ വ്യാപകമായി ഡല്‍ഹി പൊലീസ് എഫ്.ഐ.ആറുകളെടുക്കുന്നുവെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ വാദത്തെ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന എഫ്.ഐ.ആറിന്‍റെ കോപ്പികള്‍.
അതിനിടെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകൾ അടക്കം സമർപ്പിച്ച അറുപതോളം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon