തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും നികുതി കുടിശിക പിരിച്ചെടുക്കാതെ സർക്കാർ. 13,500 കോടി രൂപയാണ് സംസ്ഥാനത്തിന്റെ നികുതി കുടിശിക. കഴിഞ്ഞ മൂന്നരവർഷത്തിനിടെ സർക്കാരിന് പിരിച്ചെടുക്കാനായത് 700 കോടിയോളംരൂപ മാത്രമാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
നികുതി കുടിശിക ഉടൻ പിരിച്ചെടുക്കുമെന്ന് ഇടതുമുന്നണി സർക്കാർ അധികാരത്തിൽ എത്തിയ ഉടൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നര വർഷത്തിനിടെ കുടിശിക ദ്രുതഗതിയിൽ വർധിക്കുകയാണ് ചെയ്തത്. 2017 മാർച്ച് വരെ 8785 കോടി രൂപയായിരുന്നു നികുതികുടിശിക . 2018ൽ കുടിശിക 9957 കോടിയായി. 2019 ഓഗസ്റ്റ് ആയപ്പോഴേക്കും കുടിശ്ശിക 13556 കോടിയായി ഉയർന്നു. ജി.എസ്.ടി നടപ്പാക്കിയതിനുശേഷമാണ് കുടിശികയിൽ വലിയ വർധനയുണ്ടായത്. എന്നാൽ സർക്കാരിന് കഴിഞ്ഞ മൂന്നരവർഷത്തിനിടെ പിരിച്ചെടുക്കാനായത് 671 കോടി രൂപ മാത്രം. അതേസമയം ഓരോ വർഷവും നികുതി നിരക്കുകൾ വർധിപ്പിച്ചിട്ടും 2016-17ൽ ഒൻപതും, 2017-18 ൽ പതിമൂന്നും, 2018-19ൽ പതിന്നാലും, 2019- 20 ൽ പത്തു ശതമാനവുമാണ് മുൻ വർഷങ്ങളേക്കാൾ നികുതി വരുമാനം വർധിച്ചത്
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon