ഉത്തർപ്രദേശ്: ഉന്നാവ് പീഡനത്തിൽ ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെന്‍ഗറിന്‍റെ ശിക്ഷവിധി വെള്ളിയാഴ്ച. ഉന്നാവ് ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കുല്‍ദീപ് സിങ് സെന്‍ഗറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് സി.ബി.ഐ. ഇരയായ പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം വിധിക്കണമെന്നും സി.ബി.ഐ വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടു.
സെന്‍ഗറിന്റെ ശിക്ഷയിന്‍മേലുളള വാദം ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ പൂർത്തിയായി. തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് കുല്‍ദീപ് സിങ് സെന്‍ഗര്‍ കോടതിയോട് അപേക്ഷിച്ചു. സമൂഹത്തിന്റെ ക്ഷേമത്തിന് ദശാബ്ദങ്ങള്‍ പ്രവര്‍ത്തിച്ചയാളാണ് സെന്‍ഗറെന്നും ശിക്ഷ കണക്കാക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കണണെന്നും അഭിഭാഷകന്‍ വാദിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon