തിരുവനന്തപുരം: 2020 - 21 വർഷത്തെ സംസ്ഥാന ബഡ്‌ജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് ബജറ്റ് അവതരണം നടത്തിയത്. പൗരത്വ ഭേദഗതിക്കെതിരെ ആഞ്ഞടിച്ചാണ് മന്ത്രി ആമുഖ പ്രസംഗം നടത്തിയത്. പെൻഷൻ തുക വർധിപ്പിച്ച സർക്കാർ വാഹനങ്ങൾക്ക് നികുതിയും വർധിപ്പിച്ചു. അതേസമയം മദ്യത്തിന് നികുതി വർധിപ്പിച്ചിട്ടില്ല.
പ്രധാന വാഗ്‌ദാനങ്ങൾ
ഭൂമിയുടെ ന്യായ വില 10 ശതമാനം കൂട്ടി, വൻകിട പദ്ധതികൾക്ക് അടുത്തുള്ള ഭൂമിക്ക് 30 30 ശതമാനം കൂട്ടി. പോക്കുവരവിന് ചാർജ്ജ് കൂട്ടി
സിഎഫ്എൽ - ഫിലമെന്റ് ബൾബുകൾക്ക് നവംബർ മുതൽ നിരോധനം. വൈധ്യുതി അപകടം ഒഴിവാക്കാൻ ഈ സേഫ് പദ്ധതി
ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിച്ചു, ഇനി മുതൽ 1300 രൂപ
വാഹന നികുതി വർധിപ്പിച്ചു.- 15 ലക്ഷം വരെയുള്ളതിന് 2 ശതമാനം നികുതി. 2 ലക്ഷം വരെയുള്ള ബൈക്കുകൾക്ക് ഒരു ശതമാനം നികുതി. 10 ലക്ഷം വരെയുള്ള വാഹനങ്ങൾ വിൽക്കുമ്പോഴും നികുതി
ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതിയിളവ് നൽകും
വീടുകൾക്ക് ആഡംബര നികുതി വർധിപ്പിച്ചു
മധ്യ നികുതി വർധന ഒഴിവാക്കി
പട്ടിക വിഭാഗത്തിലെ 10000 യുവാക്കൾക്ക് ഈ വർഷം ജോലി നൽകും
സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിക്കും
തീരദേശ വികസനത്തിന് 1000 കോടി
ലൈഫ് മിഷൻ പദ്ധതിയിലൂടെ ഒരു വർഷം വീടുകൾ
20 ഫ്ലൈ ഓവറുകളും 74 പാലങ്ങൾ നിർമിക്കും
കിഫ്‌ബി വഴി 44 സ്റ്റേഡിയങ്ങൾ
നെൽകൃഷിക്ക് 118 കോടി
മെട്രോ വിപുലീകരണം ഈ വർഷം
4384 കോടിയുടെ ആകെ പദ്ധതികൾ
കൈത്തറി മേഖലയ്ക്ക് 153 കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി
കാൻസർ മരുന്നുകളുടെ വിലകുറയും
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon