2002ൽ അക്ഷർധാം ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണക്കേസിലെ പ്രതി മുഹമ്മദ് ഫാറൂഖ് ഷെയ്ഖ് അറസ്റ്റിൽ. റിയാദിൽനിന്നു വിമാനത്തിൽ എത്തിയ മുഹമ്മദ് ഫാറൂഖിനെ അഹമ്മദാബാദിൽനിന്നാണു ക്രൈംബ്രാഞ്ച് പിടികൂടിയത്. ആക്രമണമുണ്ടായി 16 വർഷത്തിനു ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
ഗുജറാത്തിലെ ജുഹാപുരിൽ താമസിച്ചിരുന്നു ഇയാൾ ക്ഷേത്രം ആക്രമണമുണ്ടായ ശേഷമാണു റിയാദിലേക്കു കടന്നത്. ആക്രമണത്തിനു വേണ്ട സാമ്പത്തിക സഹായങ്ങൾ പാക്കിസ്ഥാനിലെ ഭീകര സംഘടനകൾ വഴി ഒരുക്കിയത് ഇയാളാണെന്നും അസി.കമ്മിഷണർ ഭഗ്രിത് സിങ് ഗോഹിൽ പറഞ്ഞു.
2002ൽ നടന്ന ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 80ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon