ads

banner

Tuesday, 18 December 2018

author photo

സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആര്‍.എഫ്.)യില്‍ ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക ചെലവഴിക്കാതെ ബാക്കി വന്നതിനാല്‍ കേരളത്തിന് പ്രളയദുരിതാശ്വാസമായി പ്രഖ്യാപിച്ച തുകയില്‍നിന്ന് 143.54 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. അതായത്, ഡിസംബര്‍ ആറിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേശീയ ദുരന്തനിവാരണനിധി (എന്‍.ഡി.ആര്‍.എഫ്.)യില്‍നിന്ന് കേരളത്തിന് 3048 കോടി രൂപ അനുവദിച്ചിരുന്നു. പിന്നീട്, ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ 10-ന് ഇറക്കിയ ഉത്തരവില്‍ 2304.85 കോടി രൂപ നല്‍കാനാണ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. നേരത്തേ അനുവദിച്ച 600 കോടിയും ഓഖി ഫണ്ടില്‍ ചെലവഴിക്കാതെയിരുന്ന 143.54 കോടിയും കുറച്ചാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങളിലൂടെ വ്യക്തമാക്കിയത്.മാത്രമല്ല, തുക കുറച്ചാണ് ഖജനാവിലേക്ക് കിട്ടിയതെന്ന് എസ്.ഡി.ആര്‍.എഫിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും സ്ഥിരീകരിച്ചു. 
                                                                                                                                                                                                 
അതായത്, ഇത് എസ്.ഡി.ആര്‍.എഫിന് അടുത്ത വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന ഫണ്ടാണെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇനി കുറച്ച തുക കിട്ടുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായി മറുപടിപറഞ്ഞില്ല.മുന്‍വര്‍ഷം അനുവദിച്ചത് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അതുകുറച്ചാണ് കേന്ദ്രം എസ്.ഡി.ആര്‍.എഫിലേക്ക് കേന്ദ്രം തുക അനുവദിക്കുകയെന്നും,അതോടൊപ്പം കുറച്ച തുക പിന്നീട് നല്‍കാറില്ലെന്നും  ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. പ്രളയക്കെടുതിയിലായ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ സഹായം ചോദിച്ച് പാര്‍ലമെന്റ് വളപ്പില്‍ എല്‍.ഡി.എഫ്.-യു.ഡി.എഫ്. എം.പി.മാര്‍ ധര്‍ണ നടത്തിയ 13-നാണ് വെട്ടിക്കുറച്ചതിനുശേഷമുള്ള തുക സംസ്ഥാന ഖജനാവിലേക്ക് കൈമാറിയത്.തലേന്ന് പ്രത്യേക സാമ്പത്തികസഹായം അനുവദിക്കണമെന്ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി. രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്&്വംിഷ; വകുപ്പില്ലെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.കൂടാതെ, ലോകബാങ്കും യു.എന്നും നടത്തിയ പഠനത്തിനുശേഷം 31,000 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളതാണ്.
                                                                                                        
എന്നാല്‍,ആദ്യമുണ്ടായ മഴയിലെ നഷ്ടത്തിന് 820 കോടിയും പിന്നീടുണ്ടായ പ്രളയനഷ്ടത്തിന് 4796 കോടിയുമടക്കം 5616 കോടി രൂപ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല,  പ്രത്യേക സഹായമായി 5000 കോടിയുടെ പാക്കേജും അഭ്യര്‍ഥിക്കുകയും, അതോടൊപ്പം, ഈ തുക മുഴുവന്‍ അനുവദിച്ചാലും നഷ്ടം നികത്താനാവില്ലെന്നും, ഇതിനിടെയാണ് ഇപ്പോഴത്തെ വെട്ടിക്കുറയ്ക്കലെന്നും അവര്‍ പറഞ്ഞു.മാത്രമല്ല, പ്രളയകാലത്ത് അനുവദിച്ച അരിക്കും മണ്ണെണ്ണയ്ക്കും വില നല്‍കേണ്ടിവരുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും, അങ്ങനെയെങ്കില്‍ 265. 74 കോടി കൂടി തിരിച്ചുനല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ പറയുകയുണ്ടായി.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement