ads

banner

Tuesday, 25 December 2018

author photo

ലൗക്‌നൗ: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ തനിച്ച് മത്സരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. വിശാലസഖ്യ സാധ്യതകള്‍ വഴിമുട്ടിയതോടെയാണ് തനിച്ച് മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം. യുപിയിലെ ലോക്സഭാ സീറ്റുകളിലേയ്ക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൂടിയാലോചനകള്‍ ഉടന്‍ തുടങ്ങും.

ബിഎസ്പിയും സമാജ്‌വാദി പാര്‍ട്ടിയും ചേര്‍ന്ന് സഖ്യധാരണ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയിരുന്നു. ജനുവരി 15ന് ബിഎസ്പി നേതാവ് മായാവതിയുടെ പിറന്നാള്‍ ദിനത്തില്‍ ലക്‌നൗവില്‍ വിളിച്ചുചേര്‍ത്ത മുന്നണി നേതാക്കളുടെ യോഗത്തിലേയ്ക്ക് കോണ്‍ഗ്രസ് േൃനതാക്കളെ ക്ഷണിച്ചിട്ടില്ല.

ഡിസംബര്‍ 10 ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ നിന്ന് ബിഎസ്പിയും എസ്പിയും വിട്ടുനിന്നിരുന്നു. യുപിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 15 സീറ്റുകള്‍ നല്‍കിയാല്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യറാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. യുപിയില്‍ ബിഎസ്പി -സഖ്യം 50 സീറ്റുകള്‍ വരെ നേടുമെന്നാണ് എബിപി സര്‍വേ പറയുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ എന്‍ഡിഎ സഖ്യത്തിന് കേവല ഭൂരിപക്ഷം കിട്ടില്ല, പക്ഷെ 247 സീറ്റുകള്‍ നേടുമെന്നാണ് എബിപി സര്‍വേ പ്രവചിക്കുന്നത്. സഖ്യ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് അമേഠിയും റായ്ബറേലിയും മാത്രമാണ് എസ്പിയും ബിഎസ്പിയും കനിഞ്ഞുനല്‍കിയത്. അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറല്ല.

എസ്പി-ബിഎസ്പി സഖ്യം ഒരു സത്യമായാല്‍ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് സര്‍വ്വേ പറയുന്നു. എ.ബി.പി ന്യൂസുംസീ വോട്ടറും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലത്തിലാണ് എസ്.പിബി.എസ്.പി സഖ്യം ബിജെപിക്ക് വന്‍ തിരിച്ചടിയാകുമെന്ന് പ്രവചിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement