ads

banner

Tuesday, 9 April 2019

author photo

മാണി എന്ന രണ്ടക്ഷരവും, വെള്ള ജുബ്ബയും മലയാളിയുടെ ഹൃദയത്തില്‍ പതിഞ്ഞിട്ടു അര നൂറ്റാണ്ടിലേറേയായി. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി,കൂടുതല്‍ കാലം മന്ത്രിയായിയിരുന്നയാള്‍, ഒരേ മണ്ഡലത്തില്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി, ഏറ്റവും കൂടുതല്‍ ജനകീയ പദ്ധതികള്‍ ആവിഷ്കരിച്ച മന്ത്രി,അധ്വാനവര്‍ഗ്ഗ സിന്താന്തത്തിന്‍റെ ഉപജ്ഞാതാവ്‌, ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ജാടകളില്ലാത്ത പച്ചയായ കര്‍ഷകനേതാവ്.അങ്ങിനെ വിശേഷണങ്ങളുടെ റെക്കോര്‍ഡ്‌ പാലായുടെ മാണി സാറിന് സ്വന്തം.രാഷ്ട്രീയത്തില്‍ മാണി പുലര്‍ത്തുന്ന സംശുദ്ധതയാണ് അദ്ദേഹത്തെ ഇടത് വലത് മുന്നണികള്‍ക്ക് സ്വീകാര്യനാക്കിയത്. മലയോര മേഖലയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനമാണ് എല്ലാം മുന്നണികൾക്കും അദ്ദേഹത്തെ പ്രിയങ്കരനാക്കിയിരുന്നത്. 

കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിലാണ് മാണിയുടെ ജനനം. കെ എം മാണി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സമയത്താണ്. അറുപതുകളിൽ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1964ല്‍ കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം കേരളാ കോണ്‍ഗ്രസ് രൂപികരിക്കപ്പെട്ടു. 1965ലാണ് അദ്ദേഹം.  കോട്ടയത്തെ പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. 12 തവണ പാലാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചെന്ന റെക്കോര്‍ഡ് മാണിക്ക് അവകാശപ്പെട്ടതാണ്. 1975ലാണ് അദ്ദേഹം മന്ത്രിസഭയില്‍ അംഗമായത്.

കരുണാകരൻ്റെ നാല് മന്ത്രിസഭയിലും എകെ ആൻ്റണിയുടെ മൂന്ന് മന്ത്രിസഭകളിലും പികെവി, നായനാര്‍ എന്നിവരുടെ മന്ത്രിസഭയിലും അടക്കം പത്ത് മന്ത്രി സഭകളിൽ അംഗമായിട്ടുണ്ട് മാണി. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. രണ്ട് തവണ തൊട്ടെടുത്തെത്തിയ മുഖ്യമന്ത്രി പദവി മാണിക്ക് നഷ്ടമായിട്ടുണ്ട്. 13 ബജറ്റുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച ചരിത്രവും അദ്ദേഹത്തിൻ്റെ പേരിലാണ്. 

2013 ലെ സിപിഎം പ്ലീനത്തിൽ പ്രസംഗിക്കാൻ വിളിച്ചതും മോഡി സർക്കാർ ധനമന്ത്രിമാരുടെ സമിതി ചെയർമാൻ ആയി നിയമിച്ചതും കെഎം മാണിയെ ആണ്. ഇകെ നായനാർ മുഖ്യമന്ത്രി ആയ 1980ലെ മന്ത്രിസഭയിലെ ധനമന്ത്രിയും കെഎം മാണി ആയിരുന്നു. യുഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ പോലും സിപിഎമ്മിനോ മറ്റ് ഇടത് പാര്‍ട്ടികള്‍ക്കോ അദ്ദേഹം വെറുക്കപ്പെടുന്നവനാകുന്നില്ല.

1979ന് ശേഷം കേരള കോണ്‍ഗ്രസ് ദീര്‍ഘകാലം യുഡിഎഫിൻ്റെ കൂടെയായിരുന്നു. കേരള കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങളുടേയും കോൺഗ്രസിലെ പടലപ്പിണക്കങ്ങളുടേയും മധ്യസ്ഥനായി രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവ് എപ്പോഴും ഉണ്ടായിരുന്നു. 

കേരള കോണ്‍ഗ്രസ് പിളര്‍പ്പില്‍ നിന്ന് പിളര്‍പ്പിലേക്ക് പോകാന്‍ കാരണക്കാരനും മാണിയാണെന്ന് എതിരാളികൾ ആരോപിക്കാറുണ്ട്. ഒരു കാലത്ത് കേരള രാഷ്ട്രീയ അന്തര്‍നാടകങ്ങളുടെയും, ബിഗ് സ‍ർപ്രൈസുകളുടേയും ഉറവിടവും പാലായിൽ നിന്നായിരുന്നു.എന്നാൽ 2015ൽ ബാര്‍കോഴ കേസില്‍ ആരോപണം ഉയര്‍ന്നതാണ് മാണിയുടെ രാഷ്ട്രീയ ജീവിതത്തിനേറ്റ വലിയ തിരിച്ചടി. ഹൈക്കോടതിയില്‍ നിന്ന് പരാമര്‍ശം വന്നതോടെ അദ്ദേഹം മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇത് യുഡിഎഫില്‍ വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. പക്ഷേ ഇപ്പോഴും കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന സ്വാധീന ശക്തിയാണ് അദ്ദേഹത്തിൻ്റെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എം 

വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാ‍ർഥി നി‍ർണ്ണയത്തിനും മാണിയുടെ നിലപാടുകൾക്ക് കേരളം കാത്തിരുന്നത് നാം കണ്ടതാണ്. കോട്ടയത്ത് ഏറെ നാള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിനും പാര്‍ട്ടിക്കുളളിലെ പടലപ്പിണക്കങ്ങള്‍ക്കുമൊടുവില്‍ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലൊന്നും മാണിക്ക് പങ്കെടുക്കാനും സാധിച്ചിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ കോണ്‍ഗ്രസിൻ്റേയും യുഡിഎഫിൻ്റേയും പ്രകടനം മാണി കോൺഗ്രസിനെ ആശ്രയിച്ച് കൂടിയാണെന്നതാണ് കേരളം ഉറ്റുനോക്കുന്നത്

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement