ads

banner

Friday, 18 January 2019

author photo

മുംബൈ: ജിയോയുടെ വരുമാനം ഒറ്റയടിക്ക് 10,383 കോടി ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ  മൂന്നാം പാദത്തില്‍ ഇതോടെ റെക്കോഡ് വരുമാനം നേടിയിരിക്കുകയാണ് റിലയന്‍സ് ജിയോ. അതായത്, 2017 ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ ഇത് 6,879 കോടിയായിരുന്നു എങ്കില്‍ ഇപ്പോള്‍ ഇതാ 50.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഒരു വര്‍ഷത്തില്‍ ജിയോ ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല, മൂന്നാം പാദത്തില്‍ ജിയോയുടെ അറ്റാദായം 831 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് മൂന്നാം പാദത്തില്‍ 681 കോടി രൂപയായിരുന്നു. മാത്രമല്ല, ലാഭത്തില്‍ 65 ശതമാനത്തിന്റെ കുതിപ്പാണ് ജിയോ നടത്തിയിരിക്കുന്നത്. കൂടാതെ,ആളോഹരി റീചാര്‍ജ് കുറഞ്ഞെങ്കിലും വരിക്കാരുടെ എണ്ണം കുത്തനെ കൂടിയത് ജിയോയുടെ ലാഭത്തിലും പ്രതിഫലിച്ചു. 

ഇത്തവണത്തെ ഈ പുതിയ കണക്കുകള്‍ പ്രകാരം ജിയോ വരിക്കാരുടെ എണ്ണം 28 കോടിയാണ് കണക്കുകളില്‍ വ്യക്തമാക്കുന്നത്. എന്നാല്‍,കഴിഞ്ഞ ഡിസംബറില്‍ കമ്പനിയുടെ വരിക്കാരുടെ എണ്ണം 13.1 കോടിയായിരുന്നു. അതാണിപ്പോള്‍ ജിയോ വരിക്കാര്‍ മാസം ശരാശരി 10.8 ജിബി ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഓരോ മാസവും 794 മിനിറ്റ് വോയ്‌സ് കോളുകളും വിളിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. കൂടാതെ,ട്രായിയുടെ ചില തീരുമാനങ്ങളും കുറഞ്ഞ നിരക്കിലുള്ള താരിഫ് പ്ലാനുകളുമാണ് ജിയോയ്ക്ക് ഇത്രയും വലിയ ലാഭം ഉണ്ടാക്കുവാന്‍ സഹായിച്ചിരിക്കുന്നത്. അതേസമയം സ്വന്തം നെറ്റ് വര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റ്വര്‍ക്കിലേക്ക് ഉപയോക്താവിന്റെ കോള്‍ കണക്ട് ചെയ്യാന്‍ നല്‍കേണ്ട ഇന്റര്‍കണക്ട് ഫീ 14 പൈസയില്‍ നിന്ന് ആറു പൈസയായി വെട്ടിക്കുറച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ലാഭം കിട്ടിയത് ജിയോയ്ക്കായിരുന്നു. അതായത്, അണ്‍ലിമിറ്റഡ് കോള്‍ സര്‍വീസ് തുടങ്ങിയ ജിയോയെ സംബന്ധിച്ചിടത്തോളം ഈ വഴിക്ക് എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ കമ്പനികള്‍ക്ക് വന്‍ തുക നല്‍കേണ്ടി വന്നിരുന്നു. എന്നാല്‍, ഒരു മാസം ജിയോ വഴി കാണുന്നത് 460 കോടി മണിക്കൂര്‍ വിഡിയോയാണ്. അതായത്, ഇതും വലിയ ലാഭമാണ് ജിയോയ്ക്ക് നല്‍കിയിരിക്കുന്നത്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement