ads

banner

Sunday, 27 January 2019

author photo

തിരുവനന്തപുരം: പിഎസ്സിക്ക് നേരെ പരാതിയുമായി ഒരുകൂട്ടം ഉദ്ധ്യോഗര്‍ത്ഥികള്‍ രംഗത്ത്. അതായത്, പിഎസ് സി പരീക്ഷക്ക് ചോദിച്ചതിലെ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ റാങ്ക് ഫയലിലേതാണെന്ന ആരോപണവുമായിട്ടാണ് നിലവില്‍ ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പരീക്ഷ റദ്ദാക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പി എസ് സിയുടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പരീക്ഷയില്‍ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്റെ റാങ്ക് ഫയലില്‍ നിന്നാണ് വന്നിരുന്നതെന്നാണ് ഇവര്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പരീക്ഷ നടന്നത്. മൂന്ന് കേന്ദ്രങ്ങളിലായി 1095 പേര്‍ പരീക്ഷ എഴുതിയയിരുന്നു.

മാത്രമല്ല, പരീക്ഷയില്‍ വന്ന 80 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ യൂണിവേഴ്‌സല്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റ്യന്‍ ഫോര്‍ ജൂഡീഷ്യല്‍ സര്‍വ്വീസ് എന്ന സ്ഥാപനത്തിന്റെ റാങ്ക് ഫയലില്‍ നിന്നുള്ളതാണെന്നാണ് പരാതി എടുത്ത് പറഞ്ഞിരിക്കുന്നത്. പരീക്ഷയിലെ ചോദ്യങ്ങളും ഓപ്ഷനുകളും സമാനമാണ്. കൂടാതെ, പരീക്ഷ സംബന്ധിച്ച പരാതി ഉടന്‍ പിഎസ്‌സിക്ക് നല്‍കുമെന്നാണ് ഉദ്ധ്യോഗാര്‍ത്ഥികള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളില്‍ വ്യ്കതമാക്കുന്നത്. എന്നാല്‍, ഇത് സംബന്ധിയായ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാല്‍ ഈ കാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും ചെയര്‍മാന്‍ എം കെ സക്കീര്‍ ഒരു പ്രദേശിക മലയാളം വാര്‍ത്ത ചാനലിനോട് പ്രതികരിക്കുകയുണ്ടായി.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement