സന്നിധാനം: ശബരിമലയിലെ ഭക്തജന തിരക്ക് തുടരുകയാണ്. ശനിയാഴ‌്ച ഒരുലക്ഷത്തിലേറെപ്പേര്‍ ദര്‍ശനത്തിനെത്തി. മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രം ശേഷിക്കെയാണ് വന്‍ തിരക്ക് അനുഭവപ്പെടുന്നത്. ഇതൊടെ നടപ്പുസീസണില്‍ എത്തിയവരുടെ എണ്ണം 41 ലക്ഷം കവിഞ്ഞു.
മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തിൽ സുരക്ഷയും പരിശോധനകളും കൂടുതൽ ശക്തമാക്കി. തിരക്ക് കൂടുമ്പോള്‍ കൊണ്ടുവരേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ദേവസ്വം ബോർഡും പൊലീസും മറ്റ് വകുപ്പുകളുമായി കൂടിയാലോചനകൾ നടത്തുകയാണ്. പമ്പയിലും നിലയ്ക്കലിലും പൊലീസ് ജാഗ്രതായിലാണ്. ആർക്കും പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.
അതേസമയം, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ 500 പൊലീസുകാരെക്കൂടി അധികമായി വിന്യസിക്കും. പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon