ലക്നോ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് നിരോധിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. 2014 ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ ബിജെപി തങ്ങള്‍ക്കനുകൂലമായി വ്യാപക ക്രമക്കേടു വരുത്തിയെന്ന ഹാക്കാറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മായാവതിയുടെ പ്രതികരണം.
രാജ്യത്തിന്റെ താല്പര്യം മുന്‍നിര്‍ത്തി ഇവിഎം നിരോധിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍. തങ്ങളുടെ വോട്ടുകള്‍ തുടര്‍ച്ചയായി കൊള്ളയടിക്കുകയാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്ന് മായാവതി പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ തന്നെയാണ് അഭികാമ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാനാകുമെന്നും 2014 തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും അമേരിക്കന്‍ ഹാക്കറായ സയിദ് ഷുജ അവകാശപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പുകളില്‍ നടന്ന തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഷുജ പറഞ്ഞു.
അതേസമയം, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ബിജെപി ഹാക്ക് ചെയ്തെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡല്‍ഹി പൊലീസിന് പരാതി കൈമാറി. ഹാക്കർ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നും സയ്യിദ് ഷൂജയെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നുമാണ് ആവശ്യം.
ആരോപണമുന്നയിക്കുകയല്ലാതെ എങ്ങനെയാണ് ഇവിഎമ്മുകളിൽ തിരിമറി നടത്തുന്നതെന്ന ഒരു തെളിവോ വീഡിയോയോ ഹാക്കർ പ്രദർശിപ്പിച്ചിട്ടില്ലെന്നും ഇത്തരം ആരോപണങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon