ചെന്നൈയിൽ ട്രാഫിക് പൊലീസുകാരന്‍റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ടാക്സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ രാജേഷാണ് മരിച്ചത്. കുടുംബ പ്രശ്നം കാരണമാണ് ആത്മഹത്യയെന്നാണ് പൊലീസ് വാദം. എന്നാല്‍ പൊലീസ് മര്‍ദ്ദനത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യുവാവ് എന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നു.
രാജേഷിനെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് ചെന്നൈയില്‍ ട്രാഫിക്ക് പൊലീസ് മര്‍ദിച്ചത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത വനിതായാത്രക്കാരിയെ കയറ്റാന്‍ കോയമ്പേട് സിഗനില് സമീപം വാഹനം നിര്‍ത്തിയത് അനധികൃതമായാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. സംഭവത്തിൽ രാജേഷ് കോയമ്പേട് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ അന്വേഷണം നടന്നില്ല.
അടുത്ത ദിവസം ഞയാറാഴ്ച്ച പുലര്‍ച്ചെ രാജേഷിനെ സമീപത്തെ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ നിന്ന് പൊലീസ് തിരികെ നല്‍കിയ മൊബൈല്‍ ഫോണിലില്‍ നിന്നാണ് രാജേഷിന്‍റെ ആത്മഹത്യ വീഡിയോ വീട്ടുകാര്‍ക്ക് കിട്ടിയത്.
ഫോണിന്‍റെ പ്രാഥമിക പരിശോധനയില്‍ ഈ വീഡിയോ കണ്ടില്ലെന്നും പിന്നീട് ഫോണ്‍ വിദഗ്ധര്‍ക്ക് കൈമാറി റീസ്റ്റോര്‍ ചെയ്തതിന് ശേഷമാണ് ലഭിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.ആസൂത്രിതമായി ഫോണില്‍ നിന്ന് ആത്മഹത്യാ വീഡിയോ പൊലീസുകാര്‍ തന്നെ നീക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon