കോഴിക്കോട്: മിനർവ പഞ്ചാബിനെ തോൽപ്പിച്ച് ഐ ലീഗ് കിരീടം ചെന്നൈ സിറ്റിക്ക്. ലീഗിലെ അവസാന മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈ സിറ്റിയുടെ വിജയം. കോയമ്പത്തൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു അവസാന അങ്കം.
ചെന്നൈക്ക് തൊട്ടുപിന്നാലെയുണ്ടായിരുന്ന ഈസ്റ്റ് ബംഗാൾ ഗോകുലം എഫ്.സിയെ തോൽപിച്ചെങ്കിലും ഒരു പോയിൻറ് ലീഡ് വ്യത്യാസത്തിൽ ചെന്നൈ ജേതാക്കളാക്കുകയായിരുന്നു. അവസാന മത്സരത്തിന് മുമ്പ് ചെന്നൈക്ക് 40, ഈസ്റ്റ് ബംഗാളിന് 39 എന്നിങ്ങനെയായിരുന്നു പോയിൻറ് നില.
69, 93 മിനിറ്റുകളില്‍ ഇരട്ട ഗോള്‍ നേടിയ ഗൗരവ് ബോറയും 56-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്തിയ പെഡ്രോ മാന്‍സിയുമാണ് ചെന്നൈക്ക് കിരീടം നേടിക്കൊടുത്തത്. റോളണ്ട് ബിലാലയാണ് മിനര്‍വക്കായി ഗോൾ നേടിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon