മുംബൈ: മാലെഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിംഗ് താക്കൂർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹര്‍ജി. മാലെഗാവ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സയ്യിദ് അസർ നിസാർ അഹമ്മദിന്റെ അച്ഛൻ നിസാർ അഹമ്മദ് സയ്യദ് ബിലാലാണ് ഹർജി നൽകിയത്.
തീവ്രവാദക്കേസിൽ പ്രതിയായ പ്രഗ്യാ സിംഗ് താക്കൂർ ആരോഗ്യം മോശമാണെന്ന കാരണം പറഞ്ഞ് സമ്പാദിച്ച ജാമ്യത്തിലാണ് ജയിൽ മോചിതയായത്. ജാമ്യത്തിൽ നിന്നാണ് ബിജെപി ടിക്കറ്റിൽ ഭോപാലിൽ നിന്ന് മത്സരിക്കാനൊരുങ്ങുന്നത്.
ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗ് ആണ് ജനവിധി തേടുന്നത്. നിലവില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ മണ്ഡലത്തില്‍ പ്രഗ്യ സിംഗ് സ്ഥാനാര്‍ഥിയായി എത്തുന്നതോടെ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon