തിരുവനന്തപുരം: വിവാദമായ ബസ് സർവീസ് കല്ലടയുടെ മൂന്ന് ബുക്കിങ് ഓഫീസുകൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് ഈ മൂന്ന് ഓഫീസുകളും അടച്ചുപൂട്ടാൻ മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടു. കല്ലടയുടെ ആറ് ബസുകൾ പെർമിറ്റില്ലാതെയാണ് സർവീസ് നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
നിയമലംഘനം നടത്തിയ 23 ബസുകൾക്കാണ് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. കല്ലടയുടെ ബസിൽ യുവാക്കർ മർദനത്തിനിരയായ സംഭവത്തെ തുടർന്നാണ് സ്വകാര്യ കോൺട്രാക്ട് കാരേജുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടികൾ കർശനമാക്കിയത്.
അതേസമയം, യാത്രക്കാരെ മാനസികവും ശാരീരകവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി ഉയർന്ന കല്ലട ട്രാൻസ്പോർട്ടിംഗ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു.
ശനിയാഴ്ച രാത്രി വൈറ്റിലയിൽ കല്ലട ബസിൽ യാത്രക്കാർക്ക് മർദനമേറ്റിരുന്നു. യാത്രക്കിടെ ബസ് കേടായി വഴിയിൽ കിടന്നത് ചോദ്യംചെയ്ത യാത്രക്കാരെയാണ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ച് അവശരാക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon