മട്ടാഞ്ചേരി: ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അതിജാഗ്രത നിർദേശം നല്‍കിയിരിക്കെ കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട നൂറോളം ബോട്ടുകളെക്കുറിച്ച് ഇനിയും വിവരം ഇല്ല. ആഴക്കടലിൽ മത്സ്യബന്ധനം നടത്തി മൂന്നാഴ്ചക്കുശേഷമാണ് ഈ ബോട്ടുകൾ സാധാരണ തിരികെ ഹാർബറിൽ എത്തുന്നത്. ഇതിന് കണക്കാക്കി ഡീസൽ നിറച്ച് ഐസ് സ്റ്റോർ ചെയ്താണ് ബോട്ടുകൾ കടലിലേക്ക് തിരിക്കുന്നത്.
ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മൽസ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനു മുൻപേ പോയവരാണ് ഈ ബോട്ടുകൾ. അതേസമയം, നാളെ ഫോനി തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

This post have 0 komentar
EmoticonEmoticon