ads

banner

Sunday 14 April 2019

author photo

ശ്രീനഗര്‍: ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനാണ് കശ്മീരിലെ കുടുംബ പാര്‍ട്ടികളും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.മോദിയുടെ ഈ ആരോപണത്തിന് മറുപടിയുമായി മെഹബൂബ മുഫ്തി രംഗത്തെത്തി. തിരഞ്ഞെടുപ്പിന് മുമ്പുള്ള കാപട്യമെന്നാണ് മെഹബൂബ വിശേഷിപ്പിച്ചത്. 

കശ്മീരിലെ രാഷ്ട്രീയ കുടുംബങ്ങളെ തിരഞ്ഞെടുപ്പിന് മുമ്പ് ആക്രമിക്കും. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അതേ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനായി ദൂതന്മാരെ അയക്കുമെന്നും ഇതൊക്കെ എന്തിന് വേണ്ടിയാണെന്നും മെഹബൂബ ചോദിച്ചു. 1999 ല്‍ നാഷണല്‍ കോണ്‍ഫറന്‍സുമായും 2015 ല്‍ പിഡിപിയുമായും അവര്‍ സഖ്യമുണ്ടാക്കി. അതിന് ശേഷം എന്തിനാണ് ഭരണഘടയുടെ ആര്‍ട്ടിക്കിള്‍ 350 പ്രയോഗിക്കുന്നതെന്നും മെഹബൂബ ചോദിക്കുന്നു. ബിജെപിയുടെ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ നാടുകടത്തുകയെന്ന നശീകരണ അജണ്ടയാണ് ഇന്ത്യയെ വിഭജിക്കുന്നതെന്നും മെഹബൂബ ആരോപിച്ചു.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement