ads

banner

Friday, 19 April 2019

author photo

ഭോപാൽ: രാജ്യം അശോക ചക്രം നൽകി നൽകി ആദരിച്ച മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ദ് കര്‍ക്കരെക്കെതിരെ വിവാദ പ്രസ്താവനയുമായി സാധ്വി പ്രജ്ഞ സിങ് ഠാക്കൂർ. തന്നെ മലേഗാവ് സ്ഫോടന കേസിൽ പെടുത്തിയതോടെ അയാൾ കുടുംബമടക്കം നശിക്കുമെന്ന് ഞാൻ ശപിച്ചിരുന്നു. താൻ ജയിലിലായത് മുതൽ കർക്കരെയുടെ കഷ്ടക്കാലം തുടങ്ങിയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കർക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. 

മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് കർക്കരെ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. കേസ് അന്വേഷിക്കുന്ന സമയത്ത് തന്നോട് വളരെ മോശമായാണ് അയാൾ പെരുമാറിയിരുന്നത്. അതിെൻറ കർമഫലമാണ് കർക്കരെ അനുഭവിച്ചതെന്നും പ്രജ്ഞ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ശാരീരിക പ്രശ്നങ്ങൾ പറഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രജ്ഞാ നിലവിൽ ബി.ജെ.പി ലോക്സഭാ സ്ഥാനാർഥിയായി ഭോപ്പാലിൽ മത്സരിക്കുകയാണ്.

വടക്കൻ മഹാരാഷ്ട്രയിലെ മാലേഗാവിൽ 2008 സെപ്റ്റംബർ 29നായിരുന്നു രാജ്യത്തെ നടുക്കിയ ബോംബ് സ്േഫാടനം നടക്കുന്നത്. ആറുപേർ കൊല്ലപ്പെടുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ മുസ്‌ലിം തീവ്രവാദികളാണെന്നായിരുന്നു പോലീസ് കണ്ടെത്തൽ. എന്നാൽ സ്ഫോടനത്തിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഹേമന്ദ് കർക്കരെ സ്ഫോടനത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ തേടിപ്പോവുകയും അത് സാധ്വിയുടേതാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ഇതേ തുടർന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അവരെ അറസ്റ്റ് ചെയ്തു. തീവ്ര ഹിന്ദുത്വ ഗ്രൂപ്പ് അംഗമായ പ്രജ്ഞയും കൂട്ടാളികളും ചേർന്നാണ് സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയതെന്നായിരുന്നു കണ്ടെത്തൽ. 2016 മെയ് മാസം സാധ്വിക്ക് എൻ.ഐ.എ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement