ന്യൂഡല്‍ഹി: ഒമ്പത് സംസ്ഥാനങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. 72 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍.
മഹാരാഷ്ട്രയിൽ 17, രാജസ്ഥാനിലും ഉത്തർപ്രദേശിലും 13 വീതം, ബംഗാളിൽ 8, ബീഹാറിലും മധ്യപ്രദേശിലും 5 വീതം, ഒഡിഷയിൽ 6, ജാർഖണ്ഡിലെ 3 മണ്ഡലങ്ങളിലുമാണ് ഇന്ന് പ്രചാരണം അവസാനിച്ചത്. തിങ്കളാഴ്ച ഇവിടെ വോട്ടെടുപ്പ് നടക്കും.
കനൌജില്‍ എസ്.പി നേതാവ് ഡിംപിള്‍ യാദവ്, ഉന്നാവയില്‍ ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ്, ഫറൂഖാബാദില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, കാണ്‍പൂരില്‍ കോണ്‍ഗ്രസിന്റെ ശ്രീ പ്രകാശ് ജയ്സ്വാള്‍, ചിന്ദ്വാഡയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ്, ബേഗുസരായിയില്‍ സി.പി.ഐ യുവനേതാവ് കനയ്യ കുമാര്‍, അസന്‍സോളില്‍ ബിജെപിയുടെ ബാബുല്‍ സുപ്രിയോ തുടങ്ങിയവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon