ഡമാസ്കസ് : തീവ്രവാദികളുടെ താവളമായ വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‍ലിബ് പ്രവിശ്യയിൽ സർക്കാർ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തിൽ 9 കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു. ആലെപ്പോ പ്രവിശ്യയിലെ കഫർ ഹലാബ് ഗ്രാമത്തിലെ തിരക്കേറിയ തെരുവിൽ 9 പേർ കൊല്ലപ്പെട്ടു. ഒരു ആശുപത്രിയിലും ബോംബ് പതിച്ച് കനത്ത നാശമുണ്ടായി. ജനത്തിരക്കേറിയ തെരുവുകളിലും ആശുപത്രികളിലും മറ്റും ബോംബ് പതിച്ചതിൽ കടുത്ത ജനരോഷം ഉയരുന്നുണ്ട്.
റഷ്യയുടെ പിന്തുണയുള്ള സർക്കാർ സേന കഴിഞ്ഞ 2 ദിവസമായി ഭീകരർക്കെതിരെ കനത്ത ആക്രമണം തുടരുകയാണ്. ഒലീവു തോട്ടങ്ങളും മറ്റു കൃഷിയിടങ്ങളും കത്തിയെരിയുന്നതിന്റെ ഉപഗ്രഹ ചിത്രം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനുള്ളിൽ 229 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ആയിരത്തോളം പേർക്കു പരുക്കേറ്റു. രണ്ടര ലക്ഷത്തിലേറെ പേർ ഭവനരഹിതരായി. സർക്കാർ സേനയുടെ തുടർച്ചയായ ആക്രമണവും ഭീകരരുടെ പ്രത്യാക്രമണവും വടക്കുപടിഞ്ഞാറൻ സിറിയയെ തകർത്തു തരിപ്പണമാക്കിയിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon