തൊടുപുഴ: ഇടുക്കി ഉപ്പുതറയിൽ അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ കുട്ടിക്ക് അമ്മയില്‍നിന്നു വീണ്ടും മര്‍ദനം. ജയിലില്‍ നിന്നു പുറത്തിറങ്ങിയ ശേഷമാണ് അമ്മ കുട്ടിയെ അടിച്ചത്. ജയിലില്‍ പോകാന്‍ കാരണമായത് കുട്ടിയുടെ മൊഴിയെ തുടര്‍ന്നെന്നു ആരോപിച്ചായിരുന്നു അമ്മയുടെ മര്‍ദനം. പരുക്കേറ്റ കുട്ടിയെ ഉപ്പുതറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആൺ സുഹൃത്ത് മർദിച്ചെന്ന കേസിൽ റിമാൻഡിലായ യുവതി അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
അമ്മയും സുഹൃത്തും കുട്ടിയെ നിരന്തരം മര്‍ദിക്കുമായിരുന്നു. ഈ വിവരം കുട്ടി മുത്തശ്ശിയോടു പറഞ്ഞിരുന്നു. തുടര്‍ന്നാണു കുട്ടിയുടെ അമ്മയുടെ സുഹൃത്ത് പത്തേക്കർ സ്വദേശി അനീഷിനെ അറസ്റ്റു ചെയ്തത്. ജുവലൈന്‍ ജസ്റ്റിസ് ആക്ട് അമ്മയെ അറസ്റ്റു ചെയ്തത് പതിമൂന്നിനായിരുന്നു. സുഹൃത്ത് കുട്ടിയെ മർദിച്ചിട്ടും പ്രതികരിച്ചില്ലെന്നു പരാതി ഉയർന്നതിനെ തുടർന്നാണു അമ്മയെ അറസ്റ്റു ചെയ്തതത്. കുട്ടിയും സഹോദരിമാരും ഇപ്പോൾ മുത്തശ്ശിയുടെ സംരക്ഷണയിലാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon